ഒരു ദുഃഖ കഥ
വേദനയോടെ പറയട്ടെ, തിന്മ ദീര്‍ഘകാലം മുടപ്പെട്ടുകിടന്നത് - അനേക സ്ത്രീകളെ പുരുഷന്മാര്‍ ബലംപ്രയോഗിച്ച് മാനഭംഗപ്പെടുത്തിയത് - വെളിച്ചത്തിലേക്കു വന്നു. തലക്കെട്ടുകള്‍ക്കു പുറകെ തലക്കെട്ടുകള്‍ വായിച്ചപ്പോള്‍ എന്റെ ഹൃദയം നിരാശയാല്‍ നിറഞ്ഞു, പ്രത്യേകിച്ചു കുറ്റാരോപിതരായ രണ്ടു പുരുഷന്മാര്‍ ഞാന്‍ ആദരിക്കുന്നവരായിരുന്നു. ഈ വിഷയത്തില്‍ സഭ പോലും തെറ്റിന് അതീതമല്ല.
ദാവീദ് രാജാവ് തന്റെ തന്നെ കുറ്റത്തെയാണ് അഭിമുഖീകരിച്ചത്. ശമൂവേല്‍ നമ്മോടു പറയുന്നത് ഒരു ഉച്ചകഴിഞ്ഞ സമയത്ത് ദാവീദ് 'ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു' (2 ശമൂവേല്‍ 11:2) എന്നാണ്. ദാവീദ് അവളെ മോഹിച്ചു. ബേത്ത്‌ശേബാ തന്റെ വിശ്വസ്ത പടയാളികളില്‍ ഒരുവന്റെ (ഊരിയാവ്) ഭാര്യയായിരുന്നിട്ടും ദാവീദ് അവളെ പ്രാപിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് ബേത്ത്‌ശേബാ ദാവീദിനോടു പറഞ്ഞപ്പോള്‍, അവന്‍ ഭയപ്പെട്ടു. വഞ്ചനയുടെ ഒരു നികൃഷ്ട പ്രവൃത്തിയിലൂടെ ഊരിയാവ് യുദ്ധമുന്നണിയില്‍ മരിക്കത്തക്കവിധം യോവാബുമായി അവന്‍ പദ്ധതി തയ്യാറാക്കി.
ബേത്ത്‌ശേബയ്ക്കും ഊരിയാവിനുമെതിരെ ദാവീദ് നടത്തിയ അധികാര ദുര്‍വിനിയോഗം മറവായിരുന്നില്ല. നാം അതു കാണണമെന്ന് ഉറപ്പിച്ച് ശമൂവേല്‍ അതു ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ പാപങ്ങളോട് നാം ഇടപെടണം.
മാത്രമല്ല, നാം ആ കഥകള്‍ കേള്‍ക്കുന്നത്, നമ്മുടെ കാലഘട്ടത്തില്‍ നാം അധികാരത്തെ ദുര്‍വിനിയോഗം ചെയ്യാതെ സൂക്ഷിക്കേണ്ടതിനാണ്. ദാവീദ് ''ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യന്‍'' ആയിരുന്നു (പ്രവൃ. 13:22), അപ്പോള്‍ തന്നെ തന്റെ പ്രവൃത്തികള്‍ക്ക് ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ട വ്യക്തിയുമായിരുന്നു. നാമും പ്രാര്‍ത്ഥനയോടെ നമ്മുടെ നേതാക്കളെ അവര്‍ അധികാരം എങ്ങനെ ഉപയോഗിക്കുന്നു അല്ലെങ്കില്‍ ദുര്‍വിനിയോഗം ചെയ്യുന്നു എന്നതിന് കണക്കുബോധിപ്പിക്കേണ്ടവരാക്കേണം.
ദൈവത്തിന്റെ കൃപയാല്‍, വീണ്ടെടുപ്പു സാധ്യമാണ്. നാം മുന്നോട്ടു വായിച്ചാല്‍, ദാവീദിന്റെ ശരിയായ മാനസാന്തരം നാം കാണും (2 ശമൂവേല്‍ 12:13). കഠിന ഹൃദയങ്ങള്‍ ഇപ്പോഴും മരണത്തില്‍നിന്നും ജീവനിലേക്കു തിരിയുന്നതിനായി സ്‌തോത്രം.
കാര്യങ്ങളെ പൂര്‍ണ്ണതയുള്ളതാക്കുക
'ലുക്ക് & സി: എ പോര്‍ട്രെയ്റ്റ് ഓഫ് വെന്‍ഡല്‍ ബെറി' എന്ന ഡോക്യുമെന്ററിയില്‍, എങ്ങനെയാണ് വിവാഹമോചനം നമ്മുടെ ലോകത്തെ നിര്‍വചിക്കുന്നതെന്ന് എഴുത്തുകാരനായ ബെറി പറയുന്നു. നാം അന്യോന്യവും, ചരിത്രത്തില്‍ നിന്നും, ദേശത്തു നിന്നും മോചനം നേടിയിരിക്കുന്നു. പൂര്‍ണ്ണതയുള്ളതായിരിക്കേണ്ട കാര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ദുഃഖകരമായ കാര്യത്തെ സംബന്ധിച്ച് നാം എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍, ബെറി പറഞ്ഞു, 'നമുക്ക് എല്ലാത്തിനെയും തിരികെ ഒന്നിച്ചാക്കാന്‍ കഴികയില്ല. നാം രണ്ടു വസ്തുക്കള്‍ എടുത്ത് അവയെ ഒന്നിപ്പിക്കുകയാണ് വേണ്ടത്.' പൊട്ടിപ്പോയ രണ്ടു വസ്തുക്കളെ എടുത്ത് അവയെ വീണ്ടും ഒന്നാക്കുക.
'സമാധാനം ഉണ്ടാക്കുന്നവര്‍…
ദൈവത്തെ വലുതായി കാണുക
ദക്ഷിണാഫ്രിക്കയിലെ ഒരു വനപാലകനായ ഗൈല്‍സ് കെല്‍മാന്‍സണ്‍ അവിശ്വസനീയമായ ഒരു കാഴ്ച വിവരിച്ചു. രണ്ടു ഹണി ബാഡ്ജറുകള്‍ (ഒരു തരം കരടി) ആറു സിംഹങ്ങളോട് പോരാടുന്നു. എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും, തങ്ങളേക്കാള്‍ പത്തിരട്ടി വലിപ്പമുള്ള ക്രൂര വേട്ടക്കാരില്‍ നിന്നും പിന്‍വാങ്ങാന്‍ അവ തയ്യാറായില്ല. പെട്ടെന്ന് അവയെ കൊല്ലാമെന്ന് സിംഹങ്ങള്‍ വിചാരിച്ചെങ്കിലും ഒടുവില്‍ ബാഡ്ജറുകള്‍ ഗമയോടെ നടന്നുപോകുന്നതാണ് വീഡിയോയില്‍ കണ്ടത്.
ഇതിലും അസംഭവ്യമായ ഒരു കഥയാണ് ദാവീദും ഗോലിയാത്തും നല്‍കുന്നത്. ബാലനും അനുഭവ പരിചയമില്ലാത്തവനുമായ ദാവീദ് ക്രൂരനായ ഫെലിസ്ത്യ മല്ലനെ നേരിടുന്നു. തന്റെ യുവ എതിരാളിയുടെ മുമ്പില്‍ കോട്ടപോലെ…
മൂടുപടം നശിപ്പിക്കുക
ക്രൂരമായ ഒരു കാറപകടം മേരി ആന്‍ ഫ്രാങ്കോയെ തകര്‍ത്തു കളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അപകടം അവളെ പൂര്‍ണ്ണമായി അന്ധയാക്കി. ''എനിക്കാകെ കാണാന്‍ കഴിയുന്നത് ഇരുട്ട് മാത്രം'' ഫ്രാങ്കോ വിദശീകരിച്ചു. ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷമുണ്ടായ ഒരു വീഴ്ചയില്‍ അവളുടെ പുറത്തു ക്ഷതമേറ്റു. ശസ്ത്രക്രിയ കഴിഞ്ഞു (അതിന് അവളുടെ കണ്ണുമായി യാതൊരു ബന്ധവുമില്ലായിരുന്നു) ബോധം തെളിഞ്ഞപ്പോള്‍ അവള്‍ക്ക് അതിശയകരമായി കാഴ്ച തിരിച്ചു കിട്ടി. രണ്ടു ദശാബ്ദത്തിനു ശേഷം ആദ്യമായി ഫ്രാങ്കോ തന്റെ മകളുടെ മുഖം കണ്ടു. അവളുടെ കാഴ്ച തിരിച്ചുകിട്ടിയതിന് ഒരു വിശദീകരണവുമില്ലെന്ന് ന്യൂറോ സര്‍ജന്‍ ഉറപ്പിച്ചു പറഞ്ഞു. അന്ധകാരമാണ് അന്തിമ വാക്ക് എന്നു പറഞ്ഞയിടത്ത് സൗന്ദര്യവും പ്രകാശവും കൈവന്നു.
അജ്ഞതയുടെയും തിന്മയുടെ മൂടുപടം ലോകത്തെ മൂടിയിരിക്കുന്നു എന്നും ദൈവത്തിന്റെ സ്‌നേഹത്തിനു നേരെ നമ്മെ അന്ധരാക്കി മാറ്റുന്നു എന്നും തിരുവചനം - നമ്മുടെ അനുഭവവും - നമ്മോട് പറയുന്നു (യെശയ്യാവ് 25:7). സ്വാര്‍ത്ഥതയും അത്യാഗ്രഹവും, നമ്മുടെ സ്വയം പര്യാപ്തതയും, അധികാരത്തിനും പ്രതിച്ഛായയ്ക്കും വേണ്ടിയുള്ള നമ്മുടെ മോഹവും എല്ലാം നമ്മുടെ കാഴ്ചയെ അവ്യക്തമാക്കുകയും 'പണ്ടേയുള്ള ആലോചനകള്‍ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നു' (വാ. 1) ദൈവത്തെ വ്യക്തമായി കാണുന്നതില്‍ നിന്നും നമ്മെ തടയുകയും ചെയ്യുന്നു.
ഒരു പരിഭാഷ, ഈ അന്ധമാക്കുന്ന മൂടുപടത്തെ 'മ്ലാനതയുടെ മേഘം' എന്നാണ് വിളിച്ചിരിക്കുന്നത് (NLT). സഹായമില്ലാതെ നാം കൈവിടപ്പെട്ടാല്‍, അന്ധകാരവും ആശയക്കുഴപ്പവും ഇച്ഛാഭംഗവും മാത്രമേ നാം അനുഭവിക്കയുള്ളു. നാം തപ്പിത്തടയുകയും ഇടറിവീഴുകയും മുമ്പോട്ടുള്ള വഴി കാണാതെ പ്രയാസപ്പെടുകയും ചെയ്യും. എങ്കിലും 'സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടം' ദൈവം ആത്യന്തികമായി നശിപ്പിച്ചുകളയും എന്നു യെശയ്യാവ് വാഗ്ദത്തം ചെയ്തതില്‍ നമുക്ക് നന്ദി പറയാം (വാ. 7).
ദൈവം നമ്മെ പ്രതീക്ഷയറ്റവരായി വിടുകയില്ല. അവന്റെ പ്രകാശമാനമായ സ്‌നേഹം നമ്മെ അന്ധരാക്കുന്ന എല്ലാറ്റെയും മാറ്റുകയും നല്ല ജീവിതത്തിന്റെയും സമൃദ്ധിയായ കൃപയുടെയും മനോഹരമായ ദര്‍ശനം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും.
ധൈര്യത്തിനുള്ള ആഹ്വാനം
ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പദര്‍ശിപ്പിച്ചിരിക്കുന്ന പുരുഷ പ്രതിമകള്‍ക്കിടയില്‍ (നെല്‍സണ്‍ മണ്ടേല, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മഹാത്മാഗാന്ധി, മറ്റുള്ളവര്‍) ഒരു വനിതയുടെ ഒറ്റപ്പെട്ട ഒരു പ്രതിമയുണ്ട്. ആ ഏകാന്ത വനിത മില്ലിസെന്റ് ഫോസെറ്റ് ആണ് - സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പോരാടിയ വനിത. പിത്തളയില്‍ നിര്‍മ്മിച്ച പ്രതിമയുടെ കൈയ്യില്‍ ഒരു കൊടിയുണ്ട്. അതിലെഴുതിയിരിക്കുന്നത്, തനിക്കൊപ്പം പോരാടിയ മറ്റൊരു വനിതയെ ആദരിച്ചു പറഞ്ഞ വാചകമാണ്: 'ധൈര്യം ആവശ്യപ്പെടുന്നത് എല്ലായിടത്തും ധൈര്യം കാണിക്കാനാണ്.'' ഒരു വ്യക്തിയുടെ ധൈര്യം മറ്റുള്ളവരെയും ധൈര്യപ്പെടുത്തണം - ഭയമുള്ളവരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതാകണം എന്നു ഫോസെറ്റ് നിര്‍ബന്ധിച്ചു.
ദാവീദ് തന്റെ സിംഹാസനം മകനായ ശലോമോനു കൈമാറാന്‍ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍, അവന്റെ തോളില്‍ വരാന്‍ പോകുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചു അവന്‍ വിശദീകരിച്ചു. താന്‍ ചുമക്കുന്ന ഭാരത്തിനു മുമ്പില്‍ അവന്‍ വിറയ്ക്കുമെന്നുറപ്പായിരുന്നു: ദൈവത്തിന്റെ പ്രമാണങ്ങള്‍ എല്ലാം അനുസരിക്കാന്‍ യിസ്രായേലിനെ നയിക്കുക, ദൈവം അവര്‍ക്ക് നല്‍കിയ ദേശം പരിപാലിക്കുക, ദൈവാലയ നിര്‍മ്മിതിക്കു മേല്‍നോട്ടം വഹിക്കുക (1 ദിനവൃത്താന്തങ്ങള്‍ 28:8-10).
ശലോമോന്റെ വിറയ്ക്കുന്ന ഹൃദയം മനസ്സിലാക്കി ദാവീദ് തന്റെ മകന് ശക്തമായ വചനങ്ങള്‍ നല്‍കി. 'ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്'' (വാ. 20). യഥാര്‍ത്ഥ ധൈര്യം ശലോമോന്റെ സ്വന്തം വൈദഗ്ധ്യത്തില്‍ നിന്നോ ആത്മവിശ്വാസത്തില്‍ നിന്നോ വരുന്നതല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുന്നതില്‍ നിന്നു വരുന്നതാണ്. ശലോമോന് ആവശ്യമായ ധൈര്യം ദൈവം നല്‍കി.
നാം പ്രതിസന്ധികളെ നേരിടുമ്പോള്‍, നാം പലപ്പോഴും സ്വയം ധൈര്യം സംഭരിക്കാനോ അല്ലെങ്കില്‍ ശൂരത്വം ഉള്ളവരാകാന്‍ നമ്മോട് തന്നെ സംസാരിക്കാനോ ശ്രമിക്കാറുണ്ട്. എന്നാല്‍, ദൈവമാണ് നമ്മുടെ വിശ്വാസത്തെ പുതുക്കുന്നത്. അവന്‍ നമ്മോട് കൂടെയിരിക്കും. അവന്റെ സാന്നിധ്യം ധൈര്യപ്പെടുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
അപ്രതീക്ഷിത വിജയികള്‍
ഒരുപക്ഷേ ഏറ്റവുമധികം യുക്തിക്കു നിരക്കാത്തതും മോഹവലയത്തില്‍ നിര്‍ത്തിയതുമായ നിമിഷങ്ങള്‍ 2018 വിന്റര്‍ ഒളിമ്പിക്സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ചാമ്പ്യന്‍ സ്‌നോബോര്‍ഡര്‍ എസ്റ്റര്‍ ലെഡക്കാ തികച്ചും വ്യത്യസ്തമായ ഒരു കായിക ഇനത്തില്‍ - സ്‌കീയിങ് - വിജയിയായതാണ്! സ്‌കീയിങ്ങില്‍ ഏറ്റവും പിന്നോക്കമായ 26-ാം സ്ഥാനത്തു നിന്നിട്ടും അവള്‍ ഒന്നാമതെത്തി സ്വര്‍ണ്ണ മെഡല്‍ നേടിയെന്നതാണ് അവിശ്വസനീയം - അടിസ്ഥാനപരമായി അസാധ്യമെന്നു തോന്നുന്ന ഒരു വിജയം.
അത്ഭുതമെന്നു പറയട്ടെ, ലെഡെക്കാ സ്ത്രീകളുടെ സൂപ്പര്‍ ജി റേസിന് യോഗ്യത നേടി - ഡൗണ്‍ഹില്‍ സ്‌കീയിങ്ങും സ്ലാലോ കോഴ്സും ചേര്‍ന്ന മത്സരമായിരുന്നു അത്. കടം വാങ്ങിയ സ്‌കീസ് ഉപയോഗിച്ച് 0.01 സെക്കന്റിന് വിജയിച്ച അവള്‍ മാധ്യമങ്ങളെയും മറ്റു മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു കളഞ്ഞു. അവരെല്ലാം വിചാരിച്ചത് അവള്‍ ഒന്നാം നമ്പര്‍ സ്‌കീയര്‍മാരിലൊരാളായിരിക്കുമെന്നാണ്.
ഇങ്ങനെയാണ് ലോകം പ്രവര്‍ത്തിക്കുന്നത്. വിജയികള്‍ വിജയിച്ചുകൊണ്ടേയിരിക്കുമെന്നും മറ്റുള്ളവര്‍ തോല്‍ക്കുമെന്നുമാണ് നാം ചിന്തിക്കുന്നത്. ആ ചിന്തയെ മാറ്റിമറിക്കുന്നതായിരുന്നു യേശുവിന്റെ പ്രസ്താവന, 'ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നേ' (മത്തായി 19:23). യേശു സകലത്തെയും കീഴ്‌മേല്‍ മരിച്ചു. സമ്പന്നനായിരിക്കുന്നത് (ഒരു വിജയി) എങ്ങനെയാണ് തടസ്സമാകുന്നത്? നമുക്കുള്ളതില്‍ നാം ആശ്രയിക്കുമ്പോള്‍ (നമുക്ക് കഴിയുന്നതില്‍, നാം ആരെയാണ് എന്നതില്‍) ദൈവത്തില്‍ ആശ്രയിക്കുന്നത് പ്രയാസകരമാകുമെന്നു മാത്രമല്ല അസാധ്യവും ആകും.
ദൈവരാജ്യം നമ്മുടെ പ്രമാണങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. 'മുമ്പന്മാര്‍ പലര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുമ്പന്മാരും ആകും' (വാ. 30) യേശു പറഞ്ഞു. മാത്രമല്ല, നിങ്ങള്‍ ഒന്നാമതോ, അവസാനമോ ആയാലും നാം പ്രാപിക്കുന്നതെല്ലാം കൃപയാല്‍ മാത്രമാണ് - നമുക്ക് അനര്‍ഹമായ ദൈവകൃപയാല്‍ മാത്രം.
തെറ്റുകളുടെ നുകം ചുമക്കുക
തന്‍റെ ശിക്ഷാവിധിയുടെ, ഏകദേശം മുപ്പത്തിയെട്ട് വർഷങ്ങൾക്കു ശേഷം, 2018 ജനുവരി 30 ന്, മാൽകോം അലക്സാണ്ടർ തടവിൽ നിന്ന് മോചിതനായി, ഒരു സ്വതന്ത്ര മനുഷ്യനെപ്പോലെ നടന്നു പോയി. ദാരുണവും ന്യായരഹിതവുമായ അസംഖ്യം കോടതി നടപടികളുടെ മദ്ധ്യേയും, തന്‍റെ നിരപരാധിത്വം ദൃഢതരമായ് കാത്തുസൂക്ഷിച്ച അലക്സാണ്ടറിന്‍റെ വിമോചനകാരണമായത്, DNA തെളിവായിരുന്നു. പ്രതിഭാഗത്തെ അയോഗ്യനായ അഭിലാഷകൻ (പിന്നീട് നിരോധിതനായി) കൃത്രിമമായ തെളിവുകൾ, അവ്യക്തമായ അന്വേഷണ തന്ത്രങ്ങൾ, എന്നിവയെല്ലാം കൂടി ചേർന്ന്, നിരപരാധിയായ ഒരു മനുഷ്യനെ നാലു ദശാബ്ദത്തോളം, കാരാഗ്രഹത്തിലടച്ചു. ഒടുവിൽ മോചിതനായപ്പോൾ അലക്സാണ്ടർ അത്യന്തം ദയാലുത്വം കാണിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, "നിങ്ങൾക്ക് കോപിക്കുവാനാകില്ല". "കോപിച്ചിരിക്കുവാൻ മതിയായ സമയം ഇല്ല."
അലക്സാണ്ടറുടെ വാക്കുകൾ ആഴമായ കൃപയുടെ തെളിവാണ്. മുപ്പത്തിയെട്ട് വർഷത്തെ നമ്മുടെ ജീവിതത്തെ അനീതി അപഹരിച്ചുവെങ്കിൽ, നമ്മുടെ സൽപ്പേര് നശിപ്പിച്ചുവെങ്കിൽ, നാം രോഷാകുലരും അതിക്രുദ്ധരും ആയിത്തീരും. ദൈർഘ്യമേറിയതും ഹൃദയഭേദകവും ആയ വർഷങ്ങളോളം, തന്‍റെമേൽ അടിച്ചേൽപ്പിക്കപ്പെട്ട തെറ്റുകളുടെ നുകം വഹിച്ചുവെങ്കിലും, അലക്സാണ്ടർ തിൻമയാൽ മോശക്കാരൻ ആയില്ല. പ്രതികാരം ചെയ്യുന്നതിനായ് തന്‍റെ ഊർജ്ജം വിനിയോഗിക്കുന്നതിനു പകരം, പത്രോസ് ഉപദേശിച്ച അംഗവിന്യാസമാണ്, അദ്ദേഹം പ്രദർശിപ്പിച്ചത്:
"ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യരുത്" (1 പത്രോസ് 3:9).
തിരുവെഴുത്തുകൾ ഒരു പടി കൂടി മുന്നോട്ട് പോകുന്നു: പ്രതികാരം അന്വേഷിക്കുന്നതിനു പകരം, നാം അനുഗ്രഹിക്കണം എന്നാണ് അപ്പൊസ്തലനായ പത്രൊസ് പറയുന്നത് (വാക്യം 9). നമ്മോട് അന്യായമായി തെറ്റ് ചെയ്തവർക്ക് ക്ഷമയും പ്രത്യാശയുടെ ക്ഷേമവും നാം പ്രദാനം ചെയ്യുന്നു. അവരുടെ ദുഷ്പ്രവൃത്തികളെ നിർദ്ദോഷമാക്കുന്നതിന് പകരം ദൈവത്തിന്‍റെ പ്രകോപനകരമായ കരുണയോടെ അവരെ അഭിമുഖീകരിക്കുവാൻ കഴിയും. നമുക്ക് കൃപ ലഭിക്കുന്നതിനും അത് നമ്മോട് അതിക്രമം ചെയ്തവരിലേക്കും വിപുലമാക്കുന്നതിനുമായ്, യേശു ക്രൂശിൽ നമ്മുടെ പാപങ്ങളുടെ ഭാരം വഹിച്ചു.
സധൈര്യം നിൽക്കുക
മിക്ക ജർമ്മൻ സഭാനേതാക്കളും ഹിറ്റ്ലർക്ക് വഴങ്ങിയപ്പോൾ, നാസി തിൻമയെ എതിർക്കുവാൻ ധൈര്യം കാട്ടിയവരിൽ ഒരാളായിരുന്നു, ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായ മാർട്ടിൻ നിയെമൊല്ലർ. ഞാൻ വായിച്ച കഥകളിൽ ഒന്ന് ഇപ്രകാരം ആയിരുന്നു. 1970 കളിൽ പഴയ ജർമൻകാരിലെ ഒരു കൂട്ടം ആളുകൾ ഒരു വലിയ ഹോട്ടലിനു പുറത്ത് നിൽക്കുകയായിരുന്നു. അപ്പോൾ പുറത്തു കാണപ്പെട്ട ഒരു ചെറുപ്പക്കാരൻ ഒരു കൂട്ടത്തിന്‍റെ ചുമടുമായി, തിരക്ക് കൂട്ടുന്നതു കണ്ടു. ആ കൂട്ടം ഏതാണെന്നു ചോദിച്ചതിന്നു, “ജർമ്മനിയിലെ പാസ്റ്റർമാർ”, എന്ന് ആരോ ഉത്തരം നൽകി. “ആ ചെറുപ്പക്കാരനോ?” “അത് മാർട്ടിൻ നിയെമൊല്ലർ - അദ്ദേഹത്തിന് എൺപത് വയസ്സായി. ഭയരഹിതനായത് കൊണ്ട് അദ്ദേഹം ഇപ്പോഴും ചെറുപ്പക്കാരനായിരിക്കുന്നു”
നിയെമൊല്ലർ ഭയത്തെ പ്രതിരോധിച്ചത് തനിക്ക് ചില അമാനുഷീക ജീൻ ഉണ്ടായിരുന്നതു കൊണ്ടല്ല, പ്രത്യുത ദൈവകൃപ നിമിത്തമാണ്. വാസ്തവത്തിൽ, അദ്ദേഹവും ഒരു കാലത്ത് യഹൂദവൈരിയായിരുന്നു. എന്നാൽ അദ്ദേഹം മാനസാന്തരപ്പെട്ടു, ദൈവം അദ്ദേഹത്തെ യഥാസ്ഥാനപ്പെടുത്തുകയും, സത്യം പറയുന്നതിനും ജീവിച്ചു കാണിക്കുന്നതിനും സഹായിക്കുകയും ചെയ്തു.
ഭയത്തെ ചെറുക്കുവാനും, സത്യത്തിൽ ദൈവത്തെ അനുകരിക്കുവാനും മോശ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. മോശെ ഉടനെ അവരിൽ നിന്ന് മാറ്റപ്പെടുമെന്ന് അറിഞ്ഞു ഭയഭീതിതരായ അവരുടെ നേതാവ്, അവർക്ക് നൽകിയത് അചഞ്ചലമായ ഒരു വാക്കാണ്. "ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്‍റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു" (ആവർത്തനപുസ്തകം 31:6). അനിശ്ചിതത്വമുള്ള ഭാവിയുടെ മുന്നിൽ വിറയ്ക്കേണ്ടതില്ലാത്തതിന്‍റെ, കാരണം ദൈവം അവരോടു കൂടെ ഉണ്ട് എന്നുള്ളതു തന്നെയാണ്.
അന്ധകാരം നിങ്ങൾക്കെതിരെ എന്തെല്ലാം തുന്നിയെടുത്താലും, എന്തെല്ലാം ഭീതികൾ നിങ്ങളിൽ വർഷിച്ചെന്നാലും - ദൈവം നിങ്ങളോടൊപ്പമുണ്ട്. ദൈവം "നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല" എന്ന തിരിച്ചറിവോടുകൂടെ നിങ്ങളുടെ ഭയത്തെ അഭിമുഖീകരിക്കുവാൻ ദൈവകരുണയാൽ സാദ്ധ്യമാകട്ടെ (വാക്യം 6, 8).
തെറ്റായ വിവരങ്ങളെ മാറ്റിക്കളയുന്നു
ന്യൂയോർക്ക് സിറ്റിയിലേയ്ക്കുള്ള ഒരു സമീപകാല യാത്രയിൽ, ഞാനും ഭാര്യയും മഞ്ഞുള്ള വൈകുന്നേരത്തെ ധൈര്യമായി നേരിടുവാൻ ഞങ്ങളുടെ ഹോട്ടലിൽ നിന്ന് മൂന്ന് മൈൽ ദൂരെയുള്ള ഒരു ക്യൂബൻ റെസ്റ്റോറന്‍റിലേയ്ക്ക് പോകുന്നതിനായ്, ഒരു ടാക്സി വാടകയ്ക്ക് എടുക്കുവാൻ ആഗ്രഹിച്ചു. ഞങ്ങളുടെ ഹോട്ടലിൽ നിന്നും. ടാക്സി സേവനത്തിന്‍റെ ആപ്ലിക്കേഷനിൽ വിശദാംശങ്ങൾ നൽകിയതിന് ശേഷം, ഞങ്ങളുടെ ഹ്രസ്വ ഉല്ലാസയാത്രയുടെ വില സ്ക്രീനിൽ വെളിപ്പെട്ടപ്പോൾ, ഞാൻ നെടുവീർപ്പിട്ടു, കാരണം തുക, 1,547.26 ഡോളർ ആയിരുന്നു. ഞെട്ടലിൽ നിന്ന് മോചിതനായശേഷം, എനിക്കു മനസ്സിലായി നൂറുകണക്കിന് മൈൽ അകലെയുള്ള എന്‍റെ വീട്ടിലേയ്ക്കു പോകുന്നതിനാണ് അബദ്ധത്തിൽ ഞാൻ അപേക്ഷിച്ചതെന്ന്!
തെറ്റായ വിവരങ്ങളോടുകൂടെയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ, ദുരന്തഫലങ്ങളാൽ ആയിരിക്കും നിങ്ങൾ അവസാനിക്കുന്നത്. എപ്പോഴും . അതുകൊണ്ടാണ്, സദൃശവാക്യങ്ങൾ നമ്മെ പ്രബോധിപ്പിക്കുന്നത്, "നിന്‍റെ ഹൃദയം പ്രബോധനത്തിനും നിന്‍റെ ചെവി പരിജ്ഞാന വചനങ്ങൾക്കും സമർപ്പിക്ക"- ദൈവത്തിന്‍റെ ജ്ഞാനം (സദൃശവാക്യങ്ങൾ 23:12). മറിച്ച്, ഭോഷന്മാരിൽ നിന്നോ, തങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ ജ്ഞാനം ഉണ്ടെന്നു ഭാവിക്കുന്നവിൽ നിന്നോ, ദൈവത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നവരിൽ നിന്നോ, ഉപദേശം തേടുന്നവർ കഷ്ടതകളിലായിത്തീരുകയും ചെയ്യുന്നു. അവർ ". . . വിവേകപൂർണ്ണമായ വാക്കുകളെ പരിഹസിക്കുകയും "നമ്മെ വഞ്ചനാപരമായ ഉപദേശങ്ങളാൽ നമ്മെ വഴിതെറ്റിക്കുകയും, ചതിക്കുകയും ചെയ്യും (വാക്യം 9).
പകരം, നമ്മുടെ "അറിവിന്‍റെ വചനങ്ങൾക്കു ചെവികൊടുക്കു" (വാക്യം 12). നമുക്ക് ഹൃദയം തുറന്ന് വ്യക്തവും പ്രത്യാശനിർഭരവുമായ ദൈവത്തിന്‍റെ വിമോചന ഉപദേശവും സ്വീകരിക്കുകയും ചെയ്യാം. ദൈവത്തിൻറെ ആഴമായ വഴികളെ അറിയാവുന്നവരെ ശ്രദ്ധിക്കുമ്പോൾ, അവർ ദിവ്യജ്ഞാനത്തെ സ്വീകരിക്കുവാനും പിൻപറ്റുവാനും നമ്മെ സഹായിക്കുന്നു. ദൈവത്തിന്‍റെ ജ്ഞാനം ഒരിക്കലും നമ്മെ വഴിതെറ്റിക്കുകയില്ല, എന്നാൽ എപ്പോഴും നമ്മെ പ്രോത്സാഹിപ്പിക്കുകയും, ജീവനിലേയ്ക്കും പൂർണ്ണതയിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.
കൃപയിൽ നിമഗ്നമാകുക
അവസാനം, 1964 ജനുവരി 8 ന്, പതിനേഴു വയസ്സുകാരനായ റാൻഡി ഗാർഡ്നർ, താൻ 11 ദിവസങ്ങളും ഇരുപത്തഞ്ചു മിനിറ്റുകളും ചെയ്യാതിരുന്ന ഒരു കാര്യം ചെയ്തു: അവൻ ഉറങ്ങുവാൻ തീരുമാനിച്ചു. ഒരു മനുഷ്യന് എത്ര കാലം ഉറങ്ങാതിരിക്കാമെന്ന ഗിന്നസ് ബുക്ക് ലോക റെക്കോർഡ് നേടിയെടുക്കണമെന്ന് അവൻ ആഗ്രഹിച്ചു. ശീതള പാനീയങ്ങൾ കുടിച്ചും, ബാസ്കറ്റ്ബോൾ കോർട്ടിൽ അടിച്ചും, പന്തെറിഞ്ഞും ഗാർഡ്നർ ഒന്നര ആഴ്ച ഉറക്കത്തെ തടഞ്ഞുനിർത്തി. അവസാനം, തളർന്നു വീഴുന്നതിനു മുമ്പെ അയാളുടെ സ്വാദുവേദനം, വാസന, കേൾവിശക്തി എന്നിവ പ്രവർത്തനക്ഷമമല്ലാതെയായി. ദശാബ്ദങ്ങൾക്കുശേഷം, ഗാർഡനർ നിദ്രാവിഹീനത അനുഭവിച്ചു. റെക്കോർഡ് സ്ഥാപിച്ചതു പോലെ മറ്റൊരു സുവ്യക്തമായ വസ്തുതയും അവൻ സ്ഥിരീകരിച്ചു: ഉറക്കം അനിവാര്യമായ ഒന്നാണ്.
നമ്മിൽ പലരും മാന്യമായൊരു രാത്രിവിശ്രമം ആസ്വദിക്കുവാൻ പോരാടുന്നു. മനഃപൂർവ്വം മാറിനിന്ന ഗാർഡ്നറെപ്പോലെയല്ലാതെ, നമുക്ക് മറ്റനേകം കാരണങ്ങളാൽ ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്- പർവതാരോഹക സമമായ ആവലാതികൾ, പൂർത്തീകരിക്കുവാൻ ഉള്ളതിനെക്കുറിച്ചുള്ള ഭയം, മറ്റുള്ളവരുടെ പ്രതീക്ഷകളെക്കുറിച്ചുള്ള ഭയം, ഒരു ഉന്മത്തമായ വേഗത്തിൽ ജീവിക്കുന്നതിന്‍റെ ക്ലേശങ്ങൾ. ചിലപ്പോൾ ഭയത്തെ അകറ്റി വിശ്രമിക്കാൻ കഴിയുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.
സങ്കീർത്തനക്കാരൻ പറയുന്നത് "യഹോവ ഭവനം പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” (സങ്കീർത്തനം 127:1). നമുക്കാവശ്യമായത് ദൈവം നൽകുന്നില്ലെങ്കിൽ നമ്മുടെ "അദ്ധ്വാനശീലവും" കഠിനാധ്വാനവും ഉപയോഗശൂന്യമാണ്. ദൈവം നമുക്ക് ആവശ്യമുള്ളതു നൽകുന്നതിനാൽ നന്ദി. "തന്‍റെ പ്രിയനോ അവൻ ഉറക്കം നൽകുന്നു" (വാക്യം 2). ദൈവസ്നേഹം നമുക്കെല്ലാവരിലേക്കും നീട്ടപ്പെട്ടിരിക്കുന്നു. നമ്മുടെ ഉത്കണ്ഠകളെ അവനു വിട്ടുകൊടുത്ത് അവന്‍റെ വിശ്രമത്തിലും കൃപയിലും നിമഗ്നരാകുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു.